Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Tuesday, June 26, 2012

ചൂടു പട്ടിയിറച്ചി തിന്നുമ്പോള്‍ സംഭവിക്കുന്നത് ..


         പ്രതികരിക്കാന്‍ മുട്ടിയിരിക്കുമ്പോള്‍ വിഷയമില്ലാതാകുന്നതിന്റെ വേദന ഒരു FB വിപ്ലവകാരിക്കെ മനസിലാകൂ. എന്നും സോമാലിയയിലെ പട്ടിണിയും ലാടിനമേരിക്കന്‍ രാജ്യങ്ങളിലെ മുതലാളിത്ത അധിനിവേശവും ഓടയിലെ വെള്ളം കുടിയ്ക്കുന്ന നിസ്സഹായ ബാല്യങ്ങളുടെ വേദനയും  ഒക്കെ  മാത്രം പോസ്ടിക്കൊണ്ടിരുന്നാല്‍ ലൈക്ക്‌ കളുടെ എണ്ണത്തില്‍ കാര്യമായ ഇടിവ്‌  സംഭവിക്കുമെന്നതു  എല്ലാ  FB പ്രതികരണ തൊഴിലാളികള്‍ക്കും അറിയാവുന്ന വസ്തുതയാണ്. എപ്പോളും എന്തേലും ഒക്കെ വെറൈറ്റി വേണം.  "ഈ പോസ്റ്റ്‌ ലൈക്കിയില്ലേല്‍ നിന്റെ സിസ്റ്റം ഹാംഗ് ആകും, വിന്‍ഡോസിന്റെ ചിപ്പ്‌ കരിഞ്ഞു പോകും" എന്നിങ്ങനെയുള്ള ഭീഷണികള്‍ ഇപ്പോള്‍ അച്ചായിമാരുടെ അടുത്തുപോലും എല്ക്കുകയില്ല. പിന്നല്ലേ NG പിള്ളേരുടെ അടുക്കല്‍!!.   എന്തു ചവറു പോസ്റ്റിയാലും, ഇനി  ഒരു കോപ്പും പോസ്റ്റിയില്ലേലും  ലൈക്ക്‌  കിട്ടണം എങ്കില്‍ 'അഞ്ജലി വര്‍മ്മ ' എന്നോ 'സുസന്‍ മേരി ജോര്‍ജ്‌ ' എന്നോ മറ്റോ ഉള്ള തൂലിക നാമങ്ങളില്‍   (സോറി.. കമ്പ്യൂട്ടറില്‍ എവിടാ തൂലിക!.. തല്ക്കാലം  കീബോര്‍ഡ്‌ നാമം എന്നോ മറ്റോ  വിളിക്കാം അല്ലെ !)  അക്കൌണ്ട് തുറക്കണം എന്ന ന്യൂജനറേഷന്‍ തിയറി  ഇന്നലെ പിറന്നു വീണ പിഞ്ചു കുഞ്ഞു വരെ പറഞ്ഞു തരും .
           ഇത്തരത്തില്‍ ഉള്ള ഒരു വിഷയാത്മക പ്രതിസന്ധിയില്‍ പെട്ട് കയ്യും കാലും അടിക്കുമ്പോള്‍ ആണ് ഒരു  കച്ചിത്തുരുമ്പ് എന്നോണം  മണി സഖാവ്‌ ആയും പെട്രോള്‍ വില വര്‍ധന ആയും പ്രതികരിക്കാന്‍ ഓരോരോ കാരണങ്ങള്‍ വീണു കിട്ടുക.   എങ്കിലും ആറിയ കഞ്ഞി പഴയംകഞ്ഞി എന്ന പ്രപഞ്ച സത്യം നാം ഒരിക്കല്‍ അന്ഗീകരിച്ചേ മതിയാകൂ.  ഇത് ഫേസ് ബുക്ക്‌ തൊഴിലാളികള്‍ക്ക്‌ മാത്രമല്ല ബാധകം. നമ്മുടെ രോമാന്ച്ച കഞ്ചുകങ്ങള്‍ ആയ മുഖ്യ ധാര മലയാള പത്രങ്ങളും   ഇത്തരത്തിലുള്ള പഞ്ഞ മാസങ്ങള്‍ അഭിമുഖീകരിക്കാറുണ്ട്. അപ്പോള്‍ അവര്‍ ചെയ്യാറുള്ളത്  നിത്യ ഹരിത ഇംഗ്ലീഷ് പത്രങ്ങളുടെ അടുക്കളയും പിന്നാമ്പുറവും  നിരങ്ങുക എന്നതാണ്.   അവിടെ നിന്നും പൊഴിഞ്ഞു കിട്ടുന്ന കഷണങ്ങള്‍ ഒന്നും നഷ്ടമാകാതെ   നന്നായ്‌ ചൂടാക്കി, അല്പം സാള്‍ട്ടും പെപ്പറും ഒക്കെ ചേര്‍ത്തു  പിറ്റേന്നത്തെ വെണ്ടയ്ക്ക ആയി ബോക്സില്‍ നിരത്തുക ആണ്  സാധാരണ പതിവ്‌.        


(അല്ലേലും ഏതു  ബ്ലഡി മല്ലു ആണ് വീട്ടില്‍ വരുത്തുന്ന ഇംഗ്ലീഷ് പേപ്പര്‍ വായിക്കുക, ഇനി  ആരേലും വായിക്കുന്നുണ്ടെല്‍ അവന്‍ പിന്നെ മലയാളം പേപ്പര്‍ വായിക്കുമോ?, എന്നിങ്ങനെയുള്ള പരമ്പരാഗത ധാരണകളും  ഇത്തരം വെണ്ടയ്ക്കകള്‍ക്ക് പിന്നിലുണ്ടെന്ന് കൂട്ടിക്കോ!!)

         മലയാളികളെ നേര് നേരത്തെ അറിയിക്കുന്ന ഒരു പത്രം   ഒരിക്കല്‍ ഇത്തരത്തില്‍  ഒരു മലയാളീകരണം നടത്തിയപ്പോള്‍ മലയാളികള്‍ക്ക്‌ എക്കാലവും ഓര്‍ത്ത്‌ ചിരിക്കാനുള്ള വക കിട്ടി.
  പാശ്ചാത്യരുടെ ഒരു തരം വിശിഷ്ടമായ ഒരു സാന്‍ട് വിച്ച് ആയ "ഹോട്ട് ഡോഗ് " ടി പത്രം മലയാളീകരിച്ചപ്പോള്‍  ചൂടു പട്ടിയിറച്ചി ആയി!!...
       കഴിഞ്ഞ വര്ഷം അറുപത്തി നാല് പട്ടികളെ തിന്നയാള്‍ ഇത്തവണ പത്തുമിനുറ്റ്‌ കൊണ്ട്  അറുപത്തിനാലര പട്ടികളെ തിന്നു സ്വന്തം റെക്കോര്‍ഡ്‌ തിരുത്തി എന്ന ഞെട്ടിക്കുന്ന  വാര്‍ത്ത വായിച്ചു എത്ര സഖാക്കന്മാര്‍ വിജ്രുംഭിതരായി, പട്ടികള്‍ക്കെതിരെ നടക്കുന്ന പാശ്ചാത്യ അധിനിവേശങ്ങള്‍ക്കെതിരെയും മൃഗീയമായ ക്രൂരതകള്‍ക്കെതിരെയും എത്ര ഫേസ്ബുക്ക്‌ സഖാക്കന്മാര്‍ ആഞ്ഞടിച്ചു  എന്നിങ്ങനെയുള്ള വിവരങ്ങളെ പറ്റി കാര്യമായ അറിവില്ല.    എന്തായാലും ഹര്‍ത്താലോ കരി ദിനമോ ഒന്നും തന്നെ ആചരിക്കപ്പെട്ടില്ല  എന്നാണ് എന്റെ ഓര്‍മ്മ .


        ഇന്ന്  ഈ ഹോട്ട് ഡോഗിന്റെ കാര്യം ഓര്‍മ്മ വരാന്‍ കാര്യമുണ്ട്.  ഇന്ന് രാവിലെ  മുതല്‍ ഫേസ് ബുക്ക്‌ പ്രതികരണ തൊഴിലാളികള്‍  സര്‍ദാര്‍ജിയുടെയും മദാമ്മയുടെയും ഒക്കെ തന്തയ്ക്ക്  വിളിച്ചു കൊണ്ട് പോസ്റ്റുന്നത്  കണ്ടപ്പോള്‍ ന്യൂ ജനറേഷന്‍ ബ്ലോഗ്ഗര്‍ ആയ എനിക്കും ഒരു ചൊറിച്ചില്‍. എങ്ങനെയാ പ്രതികരണം  കുറയ്ക്കുന്നെ...  കുറച്ചാ കൊറച്ചില്‍ അല്ലെ ..
        
    കാര്യം എന്താണെന്നല്ലേ..    പെട്രോള്‍ വിലയുടെ ക്ഷീണം മാറും മുന്നേ കേന്ദ്രം പ്രവാസികള്‍ക്കിട്ടു പണി തന്നിരിക്കുന്നു!!. അതും എട്ടിന്റെ പണി!!... അതായത്,  അവര്‍ നാട്ടിലേയ്ക്ക് അയയ്ക്കുന്ന ഓരോ 1000 രൂപയ്ക്കും 123 രൂപ നികുതി  നല്‍കണം പോലും !!..  എന്തു കോപ്പിലെ എടപാടാ അല്ലെ..
 ടി പോസ്റ്റ്‌ കണ്ടപ്പോളേ സര്‍ദാര്‍ജിയെ തെറി പറയാന്‍ എന്റെയും നാക്ക് ചൊരിഞ്ഞു. എന്നാലും അതിനു മുന്‍പേ വാര്‍ത്തയുടെ ആധികാരികത പരിശോധിക്കണ്ടേ.. (എന്നാ പറയാനാ.. അങ്ങനെയൊരു ദുശീലം ഉണ്ടായിപ്പോയി!!..)

അന്വേഷിച്ചപ്പോള്‍  മനസിലായതു  കേരള കൌമുദി റിപ്പോര്‍ട്ട് ആണ് വാര്‍ത്തയ്ക്കു  അടിസ്ഥാനം എന്നാണു...

 ടി വാര്‍ത്ത ചുവടെ ചേര്‍ക്കുന്നു..


                         
                 പക്ഷെ മനോരമയില്‍ ഈ വാര്‍ത്ത കണ്ടില്ലല്ലോ...  ഇനി ലവന്മാര്‍  കേന്ദ്രത്തെ രക്ഷിക്കാന്‍ മുക്കിയതാണോ !!..  ആകെ കണ്ഫ്യൂ ഷന്‍!!  ഇനി ഓണ്‍ലൈന്‍ പത്രങ്ങള്‍ ഒന്ന് തപ്പിയാലോ...
      അങ്ങനെ തപ്പിതപ്പി 'ദി ഹിന്ദു ബിസിനെസ്സ്‌ ലൈന്‍' ന്റെ പേജില്‍ എത്തി...
അപ്പോള്‍ ആണ്  മനസിലായത്  കൌമുദി വിളമ്പിയത്  "ചൂടു പട്ടിയിറച്ചി" ആണെന്ന് ...!!  
ഈച്ചക്കോപ്പി അടിക്കുമ്പോള്‍ പറ്റുന്ന ഓരോരോ പറ്റുകളെ....!!      



















    മനസിലായില്ലേ വ്യത്യാസം.. ഒരു പ്രവാസി ഒരു ലക്ഷം രൂപ വെസ്റ്റേണ്‍ മണി ട്രാന്‍സ്ഫര്‍ലൂടെ   നാട്ടിലേയ്ക്ക് അയയ്ക്കുന്നു എന്ന് കരുതുക. 12.36 % നികുതി  എന്നത്  ഈ ഒരു ലക്ഷം രൂപയ്ക്കല്ല.  ഈ ഒരു ലക്ഷം രൂപയ്ക്ക്  മണി ട്രാന്‍സ്ഫര്‍ ഏജന്‍സി  500 രൂപ കമ്മീഷന്‍ ഈടാക്കുന്നു എങ്കില്‍ ആ 500 രൂപയ്ക്കാണ്  ടി പറഞ്ഞ നികുതി!!.. അതായത്     61.80 രൂപ!!.
കൌമുദി പറയുന്നത് അനുസരിച്ച്  ആണെങ്കില്‍  ഒരു ലക്ഷം രൂപയ്ക്ക് 12360 രൂപ     നികുതി അടയ്ക്കണം!!.
            ഏതായാലും, മദാമ്മയുടെയും സര്‍ദാര്‍ജിയുടെയും തന്തയ്ക്ക് വിളിച്ച എത്ര ഫേസ് ബുക്ക്‌ ഗുണ്ടകള്‍  പറ്റിയ അബദ്ധം ഏറ്റുപറഞ്ഞ്‌  ക്ഷമാപണം രേഖപ്പെടുത്താനുള്ള മര്യാദ കാണിക്കും  എന്ന് കണ്ടറിയണം!!..
     തങ്ങള്‍ക്ക് അബദ്ധം പറ്റിയതല്ല (അല്ലേലും തങ്ങള്‍ക്ക് അബദ്ധം പറ്റാറെയില്ലല്ലോ... പറ്റുന്നത് പോസ്റ്റു വായിച്ചവര്‍ക്കല്ലേ!!) മറിച്ച്, അടുത്ത പെട്രോള്‍ വില വര്‍ധനയ്ക്ക്‌ വിളിക്കാന്‍ വെച്ചിരുന്നത്  എടുത്തു നേരത്തെ വിളംബിയതാണ്  എന്നിങ്ങനെയുള്ള   താത്വിക വിശദീകരണങ്ങള്‍  നമുക്ക്‌  പ്രതീക്ഷിക്കാം !!     

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...